Sunday, 19 November 2017

'തൊഴില്‍ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ അനുവദിക്കില്ല'


കൊച്ചി: തൊഴില്‍ മേഖലയില്‍ 'സാമ്പത്തിക സംവരണം' കൊണ്ടുവരുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കേണ്ടതില്ലെന്ന് കെ.എല്‍.സി.എ. 

ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തലിലുള്‍പ്പെടെയുള്ള തൊഴില്‍ നഷ്ടങ്ങള്‍ നികത്തിയതിനുശേഷം മതി അത്തരം ചര്‍ച്ചകളെന്നും കെ.എല്‍.സി.എ. ഭാരവാഹികള്‍ പറഞ്ഞു. 

സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്ക് ഓഫീസ് ഉപരോധത്തിലാണ് പ്രഖ്യാപനം നടത്തിയത്. 

തീരനിയന്ത്രണ വിജ്ഞാപനം മൂലം ഭവന നിര്‍മാണത്തിന് അവസരമില്ലാതെ ആയിരക്കണക്കിന് തീരവാസികള്‍ അലയുകയാണ്. ഗോശ്രീ വികസന സമിതി (ജിഡ) യുടെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചിരിക്കുകയണെന്നും ജിഡയ്ക്ക് വര്‍ക്കിങ് ചെയര്‍മാനെ നിയമിക്കണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു. 

സമരം കെ.എല്‍.സി.എ. മുന്‍ സംസ്ഥാന പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ഫാ. ആന്റണി കുഴിവേലി, അലക്‌സ് താളുപ്പാടത്ത്, സി.ജെ. പോള്‍, പൈലി ആലുങ്കല്‍, എം.സി. ലോറന്‍സ്, യേശുദാസ് പറപ്പിള്ളി എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment